ഇരിട്ടി: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി ആറളം വന്യജീവി സങ്കേതത്തിന് ചുറ്റും നിർമ്മിക്കുന്ന ആനമതിൽ ഒച്ചിഴയും വേഗത്തിൽ. ഈ മാസം 30-നകം പൂർത്തിയാക്കേണ്ട 10.5 കിലോമീറ്റർ നീളമുള്ള മതിലിന്റെ പകുതി പോലും ഇതുവരെ പൂർത്തിയായിട്ടില്ല. കനത്ത കാലവർഷം എത്തുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ആനമതിൽ നിർമ്മാണം തുടങ്ങിയ ശേഷം മൂന്ന് ജീവനുകളാണ് കാട്ടാന ആക്രമണത്തിൽ മേഖലയിൽ പൊലിഞ്ഞത്. വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് പണി വൈകാൻ കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാവുകയാണ്.
മഴക്കാലമെത്തിയാൽ മതിൽ പണി നിൽക്കും; ആറളത്തെ ആനമതിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു
No comments on മഴക്കാലമെത്തിയാൽ മതിൽ പണി നിൽക്കും; ആറളത്തെ ആനമതിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു
1 minute
Read Time

Previous Post
Next Post

