കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപ്പിടിത്തം. പ്ലൈവുഡ് മാലിന്യങ്ങളിൽ നിന്ന് വിറക് നിർമ്മിക്കുന്ന കമ്പനിയിലെ ടൺകണക്കിന് അസംസ്കൃത വസ്തുക്കൾ കത്തിയമർന്നു. ആറ് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ ഏറെ പരിശ്രമിച്ച് രാവിലെ ഒൻപതോടെയാണ് തീ അണച്ചത്. പ്രദീപൻ, ഹംസ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ യന്ത്രസാമഗ്രികൾ രക്ഷപ്പെട്ടത് ആശ്വാസമായി.


